Wednesday, August 27, 2008

സൈക്കില്‍


അവന്‍റെ ജീവിത നേട്ടം ആയിരുന്നൂ കറുത്ത നിറമുള്ള ഇരു ചക്ര വാഹനം. വാര്‍ധക്യത്തില്‍ എങ്കിലും അയാളെ അത് സ്വന്തമാക്കാന്‍ സഹായിച്ചത് ബാല്യത്തിലെ സ്വപ്നവും യൗവനത്തിലെ പരിശ്രമവും ആയിരുന്നല്ലോ. ആഗ്രഹം സാക്ഷാത്കരിക്കുന്നതിനു അവന്‌ അവന്‍റെ വാര്‍ധക്യം വരെ കാത്തിരിക്കേണ്ടി വന്നൂ എങ്കിലും വൃദ്ധന്‍റെ മനസ് നിറയെ ഒരു സ്വപ്നസാക്ഷാത്കാരത്തിന്‍റെ ആത്മസംതൃപ്തി ഉണ്ടായിരുന്നു. ആകെ സംബാധ്യമായുള്ള വാഹനം അയാളുടെ ഒരുപാടു ഓര്‍മകളെ പുനരുജ്ജീവിപ്പിക്കാന്‍ കഴി‌‌യുന്ന ഒന്നായിരുന്നൂ. ഉപയോഗിക്കുക എന്നതിനെക്കാള്‍ അതില്‍ തന്നെ കണ്ണുംനട്ട്‌ ഇരിക്കുക എന്നതായിരുന്നു അയാളെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷം നല്‍കിയിരുന്ന കാര്യം.

പണ്ട്‌ ബാല്യത്തില്‍ അയാള്‍ക്ക്‌ തോന്നിയ അതേ കൗതുകം മറ്റൊരു ബാലനില്‍ കണ്ടപ്പോള്‍ അയാള്‍ അല്‍ഭുതപ്പെട്ടു. താന്‍ തന്‍റെ സ്വപ്‌നങ്ങള്‍ മനസിലൊതുക്കീയപോലെ അതേ പാതയില്‍ ഇതാ മറ്റൊരു ബാല്യം കൂടി. ചരിത്രം ആവര്‍ത്തിക്കുകയാണോ അതോ വെറും യാദ്രിശ്ചികമാണോ എന്ന് അയാള്‍ക്കു സന്ദേഹമായി. തന്‍റെ ജീവിതത്തില്‍ നഷ്ടപ്പെട്ടുപോയ സമയം ഓര്‍ത്ത് അയാള്‍ ദീര്‍ഘമായി ഒന്നു നിശ്വസിച്ചു. തന്‍റെ ചെറിയ ലോകത്തില്‍ അതിലും ചെറിയ ആഗ്രഹങ്ങളുമായി കഴിഞ്ഞനാളുകളുടെ ഓര്‍മ്മകള്‍ അയാളെ വല്ലാതെ അസ്വസ്ഥനാക്കി.

വലിയ ആഗ്രഹങ്ങള്‍ ഇല്ലാതിരുന്നിട്ടും ചെറിയ സന്തോഷങ്ങള്‍ കൊണ്ടു ജീവിതം നിറഞ്ഞിരുന്നിട്ടും മനുഷ്യന്‍റെ വാര്‍ദ്ധക്യത്തിലെ സായാഹ്നങ്ങള്‍ ഏതോ ഭീതിയുടെ കരി നിഴല്‍ കൊണ്ടു മൂടപ്പെട്ടതായിരുന്നു. ഒരു നാള്‍ വീണ്ടും ബാലനെ കണ്ടുമുട്ടിയപ്പോള്‍ അയാള്‍ അവനെ കൂടെ കൂട്ടി. തന്‍റെ ആകെ സംബാധ്യമായ സൈക്കിള്‍ അവനെ ഏല്പിചു. നിധി കിട്ടിയ സന്തോഷവുമായി അവനകന്നു പോകവേ അകാരണമായ ഏതോ ഭീതി അയാളുടെ ചിന്തകളില്‍ നിറഞ്ഞുവന്നു . അതിനെ കീഴ്പ്പെടുത്താന്‍ നില്‍ക്കാതെ അയാള്‍ ഒരിക്കലും ഉണരാന്‍ കഴിയാത്ത ഗാഢനിദ്രയിലേക്ക് അയാള്‍ ആണ്ടുപോയി......

വി
...

Tuesday, August 26, 2008

നിറക്കൂട്ട്‌

ആദ്യമായി സമ്മാനമായി കിട്ടിയ ഒരു കൂട്ടം നിറങ്ങള്‍ കൊണ്ടു നിറം മങ്ങിയ ജീവിതത്തിനു നിറം നല്കാന്‍ അവന്‍ ശ്രമിച്ചു. പക്ഷേ നിറങ്ങള്‍ ജീവിതത്തില്‍ പറ്റിപ്പിടിക്കാതെ വന്നപ്പോള്‍ അവന് വല്ലാത്ത നിരാശ തോന്നി. നിറം മങ്ങിയ ജിവിതത്തേയും നിറങ്ങളുടെ ധാരാളിത്തമുള്ള നിറക്കൂട്ടിനേയും അവന്‍ മാറി മാറി നോക്കി. വൈരുദ്ധ്യങ്ങളില്‍ പെട്ട് ബോധം നഷ്‌ടമായ അവന്‍ ആരോടും പറയാതെ നിറങ്ങള്‍ ഇല്ലാത്ത ലോകം തേടി യാത്രയായി.............

വി...

Monday, August 25, 2008

എന്‍റെ സ്നേഹിത...

ആ നിലാമഴയില്‍ നീയെന്‍ മനസ്സില്‍
നേര്‍ത്ത നൊമ്പരമായി വിടര്‍ന്നൂ......

ഒരായിരം കനവുകള്‍ എന്നില്‍ സൃഷ്‌ടിച്ച

ഒരാനന്ദം മായിരുന്നൂ നീ എനിക്കെന്നും .......
അകലെയാണെങ്കിലും നിന്‍ നേര്‍ത്ത മന്ദസ്മിതങ്ങള്‍
എന്നോര്‍മയില്‍ നീ നിറച്ചു......
ആ നീല മിഴികളില്‍ തെളിഞ്ഞെന്‍ രൂ‍പം
ഇന്നെനിക്കോര്‍മയില്‍ തൂവല്‍ സ്പര്‍ശമായീ .....

വി...

പ്രതിബിംബം

അന്ന് അവന്‍ ആദ്യമായി നിലകണ്ണാടിയുടെ മുന്‍പില്‍ വന്നു പെട്ടു
അവന്‍റെ ചേഷ്ടകള്‍ അവന്‍റെ മുന്‍പില്‍ അവതരിപ്പിക്കപ്പെട്ടു
അവന് അറിയാന്‍ കഴിഞ്ഞില്ലാ അത് അവന്‍റെ പ്രതിബിംബംമാണെന്ന്
അവന്‍റെ ചലനങ്ങള്‍ നിലകണ്ണാടി ഒപ്പിഎടുത്തു
അവന്‍റെ അതേ വേഗതയില്‍ ചലിക്കുന്നാ ആ രൂപത്തെ അവന് പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ലാ....
അവന് ഒന്നും മനസിലായില്ലാ......... മനസിലാക്കാന്‍ അവന് കഴിയുമായിരുന്നില്ലല്ലോ ....!!

വി....